ജോജുവിന്റെ തകര്‍ത്തതുമായി ഉള്ള പ്രശ്നങ്ങള്‍ ബന്ധപ്പെട്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നടൻ ജോജുവിന് എതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രധിക്ഷേധം. ജോജു ജോർജിന്റെ ഫോട്ടോയില്‍ യൂത്ത് കോൺഗ്രസ് റീത്ത് വച്ചു പ്രതിഷേധിച്ചു.
‘ചുണയുണ്ടെങ്കില്‍ പോരിന് വാടാ, അന്ന് നിനക്കും പേപ്പട്ടിക്കും ഒരേ വിധിയാണെന്ന് ഓര്‍ത്തോളു. നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’. തുടങ്ങിയ പരാമര്‍ശങ്ങള്‍ ജോജുവിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ ഇത്തരം പരാമർശങ്ങൾ നടത്തിയിരുന്നു.
ജോജുവിനൊപ്പം യൂത്ത് കോൺഗ്രസ് നേതാക്കള്‍ ബി ഉണ്ണികൃഷ്ണനെ വെല്ലുവിളിച്ചു. അതേസമയം, കേസിൽ കീഴടങ്ങാനുള്ള ഡിസിസി നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് മുങ്ങിയ രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാൻ, മണ്ഡലം പ്രസിഡന്റ് അരുൺ വർഗീസ് എന്നിവർ ഫോൺ ഓഫാക്കി ഒളിവിൽ പോയി. ടവറിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.